:::: MENU ::::

Feb 15, 2022

 സംസ്ഥാനത്ത് മദ്യവിൽപ്പന കുറയുന്നത്രേ....!!! പത്തുവർഷത്തിനിടെ ബിവറേജസിലെ മാത്രം കച്ചവടത്തിൽ 33 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്.


മദ്യവിൽപനയിൽ കഴിഞ്ഞ 10 വർഷത്തിനിടയിൽ 4.91 കോടി ലിറ്ററിന്റെ ഇടിവാണ് സംഭവിച്ചത്. വർഷം 220-240 ലക്ഷം കെയ്സ് മദ്യം വിറ്റിരുന്ന സ്ഥാനത്ത് 2014-15 മുതലാണ് ഇടിവുണ്ടായിത്തുടങ്ങിയത്. 2020-ൽ ഇത് 200 ലക്ഷം കെയ്സിനു താഴെയായി.


കഴിഞ്ഞ മൂന്നുമാസത്തെ കണക്കുകൾ പരിശോധിച്ചാലും കുറവ് പ്രകടം. മാസം ശരാശരി 20 ലക്ഷം കെയ്സ് മദ്യം വിറ്റിരുന്നത് 16 ലക്ഷത്തിലേക്ക് താഴ്ന്നു. 2020 നവംബറിൽ 18.48 ലക്ഷം കെയ്സ് മദ്യം വിറ്റപ്പോൾ 2021-ൽ 16.97 ലക്ഷം കെയ്സായി മാറി. ഡിസംബർ, ജനുവരി മാസങ്ങളിലും മുൻവർഷത്തെ അപേക്ഷിച്ച് 1.60, 1.45 ലക്ഷം കെയ്സ് മദ്യവിൽപ്പന കുറഞ്ഞു.


ശരാശരി 300 കോടി രൂപയുടെ വരുമാന നഷ്ടമാണ് ബിവറേജസിന് ഇതു വഴി ഉണ്ടായിട്ടുള്ളത്. എന്നാൽ മദ്യത്തിന്റെ വിലയിലും നികുതിയിലും കഴിഞ്ഞകാലങ്ങളിലുണ്ടായ വർധന കാരണം വിൽപ്പനയിലെ ഇടിവ് ബിവറേജസിന്റെ വിറ്റുവരവിനെ ഇതുവരെ ബാധിച്ചിട്ടില്ല.



വിൽക്കുന്ന മദ്യത്തിന്റെ കണക്കിനു പകരം വരുമാനം മാത്രമാണ് ബിവറേജസ് കോർപ്പറേഷൻ ഇപ്പോൾ പുറത്തുവിടുന്നത്. 

കോവിഡ് വ്യാപനം, സാമ്പത്തിക പ്രതിസന്ധി എന്നിവയ്ക്കുപുറമേ മറ്റുപല കാരണങ്ങളും ഇപ്പോൾ മദ്യവിൽപ്പന കുറയാൻ കാരണമായിട്ടുണ്ട്.


എന്നാൽ കഴിഞ്ഞ 10 വർഷത്തെ കണക്കെടുത്താൽ മനസ്സിലാകും മദ്യം ഒഴിവാക്കുന്നതു കൊണ്ടല്ല പലതും താരതമ്യേന കുറഞ്ഞ വിലക്കു കിട്ടുന്ന മറ്റു പല ലഹരികൾ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. നാർകോട്ടിക് കഞ്ചാവ് കേസുകൾ ഇക്കാലയളവിൽ വളരെയധികം കൂടിയിട്ടുണ്ടെന്ന് കണക്കുകൾ തന്നെ പറയുന്നു. പിടികൂടുന്ന ലഹരിവസ്തുക്കളുടെ വർധനയും ഇത് ശരിവെക്കുന്നു. പോരാത്തതിന് വാഹന അപകടങ്ങളും അതുവഴിയുണ്ടാകുന്ന മരണങ്ങളും സംഘടിത കുറ്റകൃത്യങ്ങളും ഈ കാലയളവിൽ വളരെയധികം വർദ്ധിച്ചിട്ടുണ്ട്.


പതുക്കെ.... പതുക്കെ.... നമ്മുടെ കേരളം ഒരു നർക്കോട്ടിക്ക് ഹബായി മാറിത്തുടങ്ങിയിരിക്കുന്നു.

Mar 9, 2021



എല്ലാവരും ഇപ്പോൾ സർക്കാർ ജോലിക്ക് പുറകെയാണല്ലോ...

മുൻവാതിൽ വഴിയോ പിൻവാതിൽ വഴിയോ എങ്ങിനെയെങ്കിലും
ജോലിക്ക് കയറണം.
ഈ സർക്കാർ ജോലിക്ക് ആളുകളെ ഇത്രക്ക് ആകർഷിക്കുന്നതെന്താണ്.?

ഒന്നാമതായി സ്ഥിരവരുമാനം തന്നെ, പിന്നെ ഉയർന്ന ശമ്പളം, ആനുകൂല്യങ്ങൾ, ജോലി സ്ഥിരത അങ്ങിനെ അങ്ങിനെ പലതും.
എന്നാൽ സർവ്വീസിലിരിക്കുന്ന പലർക്കും പറയാനുള്ളത് മറ്റു ചിലതാണ്.

നമ്മുടെ ആത്മാർഥതയോ, സമൂഹ സേവനമോ, സഹായ മനസ്കതക്കൊന്നും അവിടെ യാതൊരു വിലയുമില്ല. ജോലിക്ക് കയറുമ്പോൾ തന്നെ ഏതെങ്കിലും പ്രബല യൂണിയനിൽ അംഗമായിരിക്കണം ഇല്ലെങ്കിൽ അപ്പോൾ തന്നെ പണികൾ കിട്ടി തുടങ്ങും.

ഇനിയിപ്പോ ഏത് യൂണിയനിൽ ചേർന്നാലും മറ്റു യൂണിയനുകളെ പിണക്കുന്ന യാതൊന്നും ചെയ്യുകയുമരുത്. പ്രത്യേകിച്ച് ഭരണകക്ഷി യൂണിയനെ. പിന്നെ സമയാസമയങ്ങളിലെ പിരിവുകൾ, ചലഞ്ചുകൾ, മീറ്റിംഗുകൾ, ശക്തിപ്രകടനങ്ങൾ, പിന്തുണ അറിയിക്കൽ ധനസമാഹരണം, പാർട്ടി പത്ര പ്രചാരണം തുടങ്ങി എല്ലാത്തിലും പങ്കെടുത്തേ തീരൂ,
അതിപ്പോൾ ഗുമസ്തൻ മുതൽ കോളേജ് പ്രൊഫസർമാർ വരെ എല്ലാവരും. മറിചെന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്താൽ 8 ൻ്റ പണി കിട്ടും....
(ഇതു പോലെ കിട്ടിയതും വന്നു ചേർന്നതുമായ ചില വാർത്തകൾ ഇതോടൊപ്പം ചേർക്കുന്നു.)




























ഇതിൽ പ്രത്യേകിച്ച് എടുത്ത് പറയേണ്ട വിഭാഗമാണ് പോലീസ്.

ഇത്രക്ക് ഗതികെട്ട ജോലി വേറെ ഇല്ലയെന്നാണ് പല സുഹൃത്തുക്കളും രഹസ്യമായി പറയാറ്. അഭിമാനത്തോടെ പോലീസിൽ ചേർന്ന അഞ്ചിലധികം എൻ്റെ സുഹൃത്തുക്കൾ ഇതിനോടകം ഡിപ്പാർട്ട്മെറ്റ് മാറി രക്ഷപ്പെട്ടു കഴിഞ്ഞു. കണ്ട ഞാഞ്ഞൂലുകളെയൊക്കെ പേടിക്കണം ഇല്ലെങ്കിൽ ചിലപ്പോൾ സർവ്വീസ് ബുക്കിൽ സസ്പെൻഷൻ മാർക്ക് വീഴാം. സ്വപ്നയെ സല്യൂട്ടടിക്കാത്തതിന് ഇൻക്രിമെൻ്റ് നഷ്ടപ്പെട്ടവർ, സമരത്തിൽ ചോട്ടാ നേതാവ് കരണത്ത് അടിച്ചത് പരാതിപ്പെട്ട പോലീസുകാരനെ സസ്പെൻ്റ് ചെയ്തത്, ഏമാൻ്റെ മോൾ തല്ലി റോസിലിട്ട ഗവാസ്ക്കർ, ചന്തയിൽ നിന്ന് മീൻ വാങ്ങി കൊച്ചമ്മക്ക് കൊണ്ട് കൊടുക്കുന്ന പോലീസ്, അങ്ങിനെ അങ്ങിനെ....



























പിന്നെയുള്ള മറ്റൊരു വിഭാഗമാണ് പ്രമുഖ സാറന്മാർ,
ഇംഗ്ലീഷ് മീഡിയ മൊക്കെ പഠിച്ച് നേരിട്ട് സാറന്മാരായി എത്തുന്ന പലർക്കും ലോക്കൽ കളികളും, നിന്ന് പിഴക്കലുമൊക്കെ വശമുണ്ടാകാറില്ല, അവിടെയാണ് പിൻവാതിൽ പാർട്ടിക്കാരും, യൂണിയൻ നേതാക്കളും എർത്തായി എത്തുന്നത്. നിന്ന് പിഴക്കാനും ഗതികേട് കൊണ്ടും ഈ സാറന്മാർ പലരും കീ കൊടുത്ത പാവകളായി മാറുകയും ചെയ്യും.
പിന്നെ കാര്യങ്ങൾ തീരുമാനിക്കുക സാറന്മാരല്ല ഈ എർത്തുകളായിരിക്കും.
























ചുരുക്കം പറഞ്ഞാൽ സർക്കാർ ജോലിയിൽ നിന്ന് പിഴക്കുക എന്നത് കഠിനമാണ്. യൂണിയൻ കളികളും, കുതികാൽ വെട്ടും, രാഷ്ട്രീയവുമൊക്കെയായി കളിയറിഞ്ഞ് കളിച്ചില്ലെങ്കിൽ പണി ഉറപ്പാണ്. നമ്മുടെ എല്ലാ വികാരങ്ങളും അടക്കി നിർവികാരനായി, നമ്മുടെ മനസ്സിലെ മൃദുല ഭാവങ്ങളൊക്കെ അടക്കി ഒരു നിർഗ്ഗുണനായാൽ എത്ര കാലം വേണമെങ്കിലും പ്രത്യേകിച്ച് ജോലിയൊന്നും ചെയ്യാതെ വരെ കഴിയാം.

പിന്നെ പാർട്ടികളും, സർവ്വീസ് സംഘടനകളും, പാർട്ടി വളർത്തുന്ന യൂണിയനുമൊക്കെയുള്ള കാലത്തോളം സർക്കാർ സേവനം എന്നും പൊൻമുട്ടയിടുന്ന താറാവ് തന്നെ..... !!!

Nov 27, 2020

 എരുമക്കുഴി മാലിന്യ കൂമ്പാരം ദേ പൂന്തോട്ടമായി മാറി



കുറച്ചു നാള് മുന്പ് വരെ തിരുവനന്തപുരം എരുമക്കുഴി, നഗരമാലിന്യങ്ങളുടെ കൂമ്പാരമായിരുന്നു. മൂക്കുപൊത്താതെ എരുമക്കുഴി വഴി പോകാന് കഴിയുമായിരുന്നില്ല. തെരുവുനായ ശല്യവും രൂക്ഷമായിരുന്നു. പക്ഷേ ലോക്ക് ഡൗണ് കഴിഞ്ഞ് പുറത്തിറങ്ങിയ നഗരവാസികള്ക്ക് എരുമക്കുഴി കണ്ട് വിശ്വസിക്കാന് കഴിയുന്നില്ല.



പ്ളാസിറ്റിക്ക് മാലിന്യം മെഡിക്കല് വേസ്റ്റ് ഉള്പ്പടെയുള്ള മാലിന്യങ്ങള് എരുമക്കുഴിലുണ്ടായിരുന്നു.2388.18 എം ക്യൂബ് മാലിന്യമാണ് എരുമക്കുഴിയിലുണ്ടായിരുന്നത്. സമീപവാസികള്ക്ക് പകര്ച്ച വ്യാധികളുള്പ്പടെ നിരവധി രോഗങ്ങള് പിടിപെട്ട സാഹചര്യത്തിലാണ് തിരുവനന്തപുരം നഗരസഭ ഇവിടെ പുതിയ പദ്ധതിയ്ക്ക് രൂപം നല്കിയത്.
പൂന്തോട്ടവും നടപ്പാതയും ഇരിക്കാനുള്ള ബെഞ്ചുകളുമൊക്കെയുള്ള എരുമക്കുഴി ഉദ്യാനം. കുന്നുകൂടിക്കിടന്ന 2300 മില്യണ് ക്യൂബ് മാലിന്യം നീക്കിയാണ് പൂങ്കാവനമൊരുക്കിയത്. 13 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് മുഴുവന് പണികളും നടത്തിയത്. അജൈവ മാലിന്യസംസ്‌കരണത്തിന് പ്രത്യേക പ്ലാന്റും ഇവിടെ തയാറാക്കുന്നുണ്ട്.

Aug 27, 2020

           ഇരുപത്തിയയ്യായിരം രൂപക്ക് മുകളിലെ 20 ലധികം ലാപ്ടോപ്പിനായി ഒന്നരമാസം അന്വേഷണം നടത്തിയ അനുഭവത്തിലാണ് ഈ പോസ്റ്റ്.


കേരളത്തിെൻറ സ്വന്തം ലാപ്ടോപ് പദ്ധതി കൊക്കോണിക്സ് മൂലം കെൽട്രോണിന് കൊടുക്കേണ്ടിവന്നത് 2.25 ഏക്കർ ഭൂമിയാണ്. ലാപ്ടോപ് നിർമിക്കാൻ സഹായിക്കാമെന്നേറ്റ സ്വകാര്യ കമ്പനിയുടെ കൈയിലാണ് ദശകോടികൾ മതിക്കുന്ന ഭൂമി ഇപ്പോൾ ഉള്ളത്. ഇക്കൊല്ലം ജനുവരിയിൽ പുറത്തിറക്കുമെന്ന് പറഞ്ഞിരുന്ന ലാപ്ടോപ്പുകൾ സർക്കാർ സ്ഥാപനങ്ങളിലും, സ്ക്കൂളുകളിലും വിതരണം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം.മാത്രമല്ല ഇതോടൊപ്പം ഗുണമേന്മയുള്ള സെർവറുകളും, സർക്കാർ ഓഫീസുകളിലേയും, വിദ്യാഭ്യാസസ്ഥാപനങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് അനുയോജ്യമായ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉൽപാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും എന്നും പറഞ്ഞിരുന്നു.


പ്രതിവർഷം രണ്ട് ലക്ഷം എന്ന കണക്കിൽ ഉല്പാദനശേഷി ഉണ്ടെന്നാണ് പറഞ്ഞിരുന്നത്.

ഇതിന് യു.എസ്.ടി ഗ്ലോബൽ എന്ന സ്വകാര്യ കമ്പനിയുടെ നേതൃത്വത്തിൽ കെൽട്രോൺ, കെ.എസ്.ഐ.ഡി.സി, എന്നിവരും സ്റ്റാർട്ടപ് കമ്പനിയും ചേർന്ന് സ്പെഷൽ പർപസ് വെഹിക്കിൾ രൂപവത്കരിച്ചിരുന്നു.


പൂർണമായും യു.എസ്.ടി ഗ്ലോബലിെൻറ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിനായി മൺവിളയിലെ കെൽട്രോണിെൻറ പ്രിൻറഡ് സർക്യൂട്ട് ബോർഡ് നിർമാണശാലയും 2.25 ഏക്കർ സ്ഥലവുമാണ് അന്ന് കൈമാറിയത്. കെട്ടിടങ്ങൾ കോടിക്കണക്കിന് രൂപ വായ്പയെടുത്ത് നവീകരിച്ച ശേഷമാണ് കൈമാറിയത്. മാസം നിശ്ചിത തുക കെൽട്രോണിന് വാടകയായി നൽകാൻ നിർദേശിച്ചിട്ടുണ്ടെങ്കിലും അതിലും വീഴ്ച വന്നിട്ടുണ്ട് എന്നാണ് അറിയുവാൻ കഴിയുന്നത്.


പദ്ധതിക്കായി സർക്കാർ ഗാരൻറിയിൽ കോടിക്കണക്കിന് രൂപ കെ.എസ്.ഐ.ഡി.സിയും സ്വകാര്യ കമ്പനിക്ക് കൈമാറിയിരുന്നു. എന്നാൽ, വിപണിയിലിറക്കി ഏഴു മാസം കഴിഞ്ഞിട്ടും ലാപ്ടോപ് ഇപ്പോഴും ആവശ്യാനുസരണം ലഭ്യമാകുന്നില്ല. ഇരുപതിനായിരം രൂപക്ക് താഴെ വിലയിൽ ലഭ്യമാക്കും എന്നാണ് പറഞ്ഞിരുന്നത്. സംസ്ഥാന ധനമന്ത്രി KSFE വഴി ലാപ്പ്ടോപ്പിനായി ലോൺ നൽകുമെന്ന് പറഞ്ഞ പദ്ധതിയിൽ പോലും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച കോക്കോണിക്സ് ഇല്ല.


ചില സ്കൂളുകളിലേക്കടക്കം കമ്പ്യൂട്ടർ നൽകിയെങ്കിലും മഹാഭൂരിപക്ഷവും മറ്റു പല കമ്പനികളുടേതായിരുന്നു. കെൽട്രോൺ ജീവനക്കാർക്കിടയിൽ വിൽപന നടത്താൻ ശ്രമിച്ചെങ്കിലും കൊക്കോണിക്സിനൊപ്പം വിൽപനക്കുവെച്ച ലെനോവ ലാപ്ടോപ്പാണ് ഭൂരിപക്ഷം ആളുകളും വാങ്ങിയത്. സമാനശേഷിയുള്ള കമ്പ്യൂട്ടറുകളെക്കാൾ ഉയർന്ന വിലയായതും വിനയായി. ആമസോണിൽ നിലവിൽ ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇതേ ശേഷിയിലുള്ള മറ്റ് പ്രമുഖ ബ്രാൻഡുകൾക്ക് വളരെ താഴ്ന്ന വിലയായതും, സർവ്വീസ്, വാറണ്ടി പേടിയിലുമൊക്കെ കാരണം മലയാളികൾ തന്നെ കയ്യൊഴിഞ്ഞ മട്ടാണ്.

ഇരുപത്തിയയ്യായിരം രൂപക്ക് മുകളിലെ 20 ലധികം ലാപ്ടോപ്പിനായി ഒന്നരമാസം അന്വേഷണം നടത്തിയ അനുഭവത്തിലായിരുന്നു ആ പോസ്റ്റ്.


കേരളത്തിെൻറ സ്വന്തം ലാപ്ടോപ് പദ്ധതി കൊക്കോണിക്സ് മൂലം കെൽട്രോണിന് കൊടുക്കേണ്ടിവന്നത് 2.25 ഏക്കർ ഭൂമിയാണ്. ലാപ്ടോപ് നിർമിക്കാൻ സഹായിക്കാമെന്നേറ്റ സ്വകാര്യ കമ്പനിയുടെ കൈയിലാണ് ദശകോടികൾ മതിക്കുന്ന ഭൂമി ഇപ്പോൾ ഉള്ളത്. ഇക്കൊല്ലം ജനുവരിയിൽ പുറത്തിറക്കുമെന്ന് പറഞ്ഞിരുന്ന ലാപ്ടോപ്പുകൾ സർക്കാർ സ്ഥാപനങ്ങളിലും, സ്ക്കൂളുകളിലും വിതരണം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം.മാത്രമല്ല ഇതോടൊപ്പം ഗുണമേന്മയുള്ള സെർവറുകളും, സർക്കാർ ഓഫീസുകളിലേയും, വിദ്യാഭ്യാസസ്ഥാപനങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് അനുയോജ്യമായ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉൽപാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും എന്നും പറഞ്ഞിരുന്നു.


പ്രതിവർഷം രണ്ട് ലക്ഷം എന്ന കണക്കിൽ ഉല്പാദനശേഷി ഉണ്ടെന്നാണ് പറഞ്ഞിരുന്നത്.

ഇതിന് യു.എസ്.ടി ഗ്ലോബൽ എന്ന സ്വകാര്യ കമ്പനിയുടെ നേതൃത്വത്തിൽ കെൽട്രോൺ, കെ.എസ്.ഐ.ഡി.സി, എന്നിവരും സ്റ്റാർട്ടപ് കമ്പനിയും ചേർന്ന് സ്പെഷൽ പർപസ് വെഹിക്കിൾ രൂപവത്കരിച്ചിരുന്നു.


പൂർണമായും യു.എസ്.ടി ഗ്ലോബലിെൻറ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിനായി മൺവിളയിലെ കെൽട്രോണിെൻറ പ്രിൻറഡ് സർക്യൂട്ട് ബോർഡ് നിർമാണശാലയും 2.25 ഏക്കർ സ്ഥലവുമാണ് അന്ന് കൈമാറിയത്. കെട്ടിടങ്ങൾ കോടിക്കണക്കിന് രൂപ വായ്പയെടുത്ത് നവീകരിച്ച ശേഷമാണ് കൈമാറിയത്. മാസം നിശ്ചിത തുക കെൽട്രോണിന് വാടകയായി നൽകാൻ നിർദേശിച്ചിട്ടുണ്ടെങ്കിലും അതിലും വീഴ്ച വന്നിട്ടുണ്ട് എന്നാണ് അറിയുവാൻ കഴിയുന്നത്.


പദ്ധതിക്കായി സർക്കാർ ഗാരൻറിയിൽ കോടിക്കണക്കിന് രൂപ കെ.എസ്.ഐ.ഡി.സിയും സ്വകാര്യ കമ്പനിക്ക് കൈമാറിയിരുന്നു. എന്നാൽ, വിപണിയിലിറക്കി ഏഴു മാസം കഴിഞ്ഞിട്ടും ലാപ്ടോപ് ഇപ്പോഴും ആവശ്യാനുസരണം ലഭ്യമാകുന്നില്ല. ഇരുപതിനായിരം രൂപക്ക് താഴെ വിലയിൽ ലഭ്യമാക്കും എന്നാണ് പറഞ്ഞിരുന്നത്. സംസ്ഥാന ധനമന്ത്രി KSFE വഴി ലാപ്പ്ടോപ്പിനായി ലോൺ നൽകുമെന്ന് പറഞ്ഞ പദ്ധതിയിൽ പോലും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച കോക്കോണിക്സ് ഇല്ല.


ചില സ്കൂളുകളിലേക്കടക്കം കമ്പ്യൂട്ടർ നൽകിയെങ്കിലും മഹാഭൂരിപക്ഷവും മറ്റു പല കമ്പനികളുടേതായിരുന്നു. കെൽട്രോൺ ജീവനക്കാർക്കിടയിൽ വിൽപന നടത്താൻ ശ്രമിച്ചെങ്കിലും കൊക്കോണിക്സിനൊപ്പം വിൽപനക്കുവെച്ച ലെനോവ ലാപ്ടോപ്പാണ് ഭൂരിപക്ഷം ആളുകളും വാങ്ങിയത്. സമാനശേഷിയുള്ള കമ്പ്യൂട്ടറുകളെക്കാൾ ഉയർന്ന വിലയായതും വിനയായി. ആമസോണിൽ നിലവിൽ ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇതേ ശേഷിയിലുള്ള മറ്റ് പ്രമുഖ ബ്രാൻഡുകൾക്ക് വളരെ താഴ്ന്ന വിലയായതും, സർവ്വീസ്, വാറണ്ടി പേടിയിലുമൊക്കെ കാരണം മലയാളികൾ തന്നെ കയ്യൊഴിഞ്ഞ മട്ടാണ്.



പ്രതിവർഷം 2 ലക്ഷം ലാപ്ടോപ് നിർമിക്കാനുള്ള ശേഷിയിലാണ് കെൽട്രോണിെൻറ സ്ഥലം നവീകരിച്ചത്. മുൻ ഐ.ടി സെക്രട്ടറി ശിവശങ്കറിെൻറ സ്വപ്നമായി അവതരിപ്പിച്ച പദ്ധതിയെപ്പറ്റി വിശദീകരിക്കാൻ വിളിച്ച തൊഴിലാളി യൂനിയൻ നേതാക്കളുടെ യോഗത്തിൽ ഇന്ത്യയിൽ ആദ്യമായി ചിപ്പ് അസംബ്ലി അടക്കം സൗകര്യങ്ങളോടെയുള്ള നിർമാണമാണ് മൺവിളയിൽ നടത്തുക എന്നാണ് പറഞ്ഞിരുന്നത്. ഇൻറലിൻ്റെ സാങ്കേതിക സഹായവും പദ്ധതിക്ക് ഉണ്ട് എന്ന് പറഞ്ഞിരുന്നു.


എന്നാൽ, ചൈനയിൽനിന്ന് ഘടകങ്ങൾ ഇറക്കുമതി ചെയ്ത് കൂട്ടിച്ചേർക്കുക മാത്രമാണ് ചെയ്യുന്നതെന്ന് കെൽട്രോണിലെ സാങ്കേതിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കൂട്ടുസംരംഭമാണെങ്കിലും കെൽട്രോണിൽനിന്ന് ഒരാളെപ്പോലും കൊക്കോണിക്സിലേക്ക് നിയോഗിച്ചിട്ടില്ല. കമ്പ്യൂട്ടർ നിർമിക്കാൻ കെൽട്രോണിന് ശേഷിയുണ്ടെന്നിരിക്കെ, എന്തിന് സ്വകാര്യ കമ്പനിയെ കൂട്ടുപിടിച്ചെന്ന ചോദ്യവും ഉയരുന്നുണ്ട്.


ബജാജിനോട് മത്സരിക്കാൻ കേരള ഓട്ടോമൊബൈൽസ് ഓട്ടോറിക്ഷ ഇറക്കി.

മഹീന്ദ്രയോട് മത്സരിക്കാൻ ട്രാക്ടർ ഇറക്കി,

സോണിയോട് മത്സരിക്കാൻ ടി വി ഇറക്കി.

ഇപ്പോൾ ദേ ആപ്പിളിനോടും hp യോടുമൊക്കെ മത്സരിക്കാൻ കൊക്കോണിക്സ്....!!!


ഇന്ത്യയിൽ എത്രയോ സ്വകാര്യ കമ്പനികൾ ലാപ്ടോപ് ഉണ്ടാക്കാനിറങ്ങിയതാണ്....

ആരെങ്കിലും ഇപ്പോൾ ജീവനോടെയുണ്ടോ, എന്നെങ്കിലും അന്വേഷിച്ചിരുന്നെങ്കിൽ....

പോട്ടെ........ കൃത്യമായ തുടർ പ്രവർത്തനങ്ങളെങ്കിലും ഉണ്ടായിരുന്നെങ്കിൽ...


ഇഞ്ചകാടൻ മത്തായി ആൻഡ് സൺസിൽ ഇന്നസെന്റ് പറയുന്ന ഒരു ഡയലോഗാണ് ഓർമ്മവരുന്നത്.....


"ഈ ബോംബെ ഡയിങ് കമ്പനി നല്ല ലാഭത്തിലാണാല്ലോ...?

നമുക്ക് കേരള ഡയിങ് എന്നൊരു തുണി കമ്പനി ഇട്ടാലോ....? "


അത്രേയുള്ളൂ ഇതും, കൂടുതൽ ഒന്നും പറയാനില്ല....


Jun 9, 2020

പ്രവാസി ചിട്ടി തുടങ്ങിയ സമയം മുതൽ കേൾക്കുന്നതാണ് KSFE യിലെ ഓൺലൈൻ പേയ്മെൻ്റ് ട്രാൻസാക്ഷൻ ഉടനെ വരും ഉടനെവരുമെന്ന്.... അങ്ങിനെ വർഷങ്ങൾ കഴിഞ്ഞു...
ബുക്കുകൾ മാറി കമ്പ്യൂട്ടർ എത്തി തുടങ്ങി എല്ലാ ബ്രാഞ്ചുകളിലും.
തിരുവനന്തപുരത്തെ ശ്രീകാര്യത്തിനടുത്ത് ഗുലാത്തി ഫൈനാസ് ഇൻസ്റ്റിറ്റ്യൂട്ടിൽ സ്റ്റാഫുകൾക്ക്
കമ്പ്യൂട്ടർ അധിഷ്ഠിത പരിശീലനവും തുടങ്ങി.
അങ്ങിനെ ഇതുവരെ ആരും തുടങ്ങാത്ത പുത്തൻ ഓൺലൈൻ ടെക്നോളജികൾ ബ്രാഞ്ചുകളിലെത്തി.

ഇനി ആ ടെക്നോളജികൾ പരിചയപ്പെടാം....

നിങ്ങൾക്ക് ഓൺലൈനിൽ ചിട്ടി പൈസ അടക്കണോ..?

നേരെ ബ്രാഞ്ചിലേക്ക് പോവുക,
അവിടെയുള്ള സ്വയ്പിംഗ് മിഷീനിൽ കാർഡ് ഉരക്കുക ( ഡെബിറ്റ് കാർഡ് മാത്രമേ പറ്റൂ )
എന്നിട്ട് മിഷീനിൽ നിന്നും കിട്ടുന്ന രസീത് കൊണ്ട് ക്യാഷ് കൗണ്ടറിൽ പോവുക, രസീത് കാണിക്കുക ബുക്കിൽ പതിക്കുക.

ഇനി വെബ്ബിൽ നിന്നും ഓൺലൈൻ പേയ്മെൻ്റ് അടക്കണോ...?

ആദ്യമായി KSFE സൈറ്റിൽ പോയി, പേയ്‌മെന്റ് ലിങ്ക് ക്ലിക്ക് ചെയ്യുക.
അപ്പോൾ പറയും പേയ്മെൻ്റ് ചെയ്യണമെങ്കിൽ നിങ്ങൾക്ക് ഒരു യൂണിക്ക്ഐഡി ജനറേറ്റ് ചെയ്യണമെന്ന്,
അതിനായി ആദ്യം ചിട്ടി വിവരങ്ങൾ കൊടുക്കണം . അപ്പോൾ ഒരു എസ് എം എസ് വരും എന്ന് അവർ പറയും.
പക്ഷേ ഒരിക്കലും വരൂല...

തുടങ്ങിയ അന്ന് മുതൽ ഞാൻ കൊടുത്ത് കൊടുത്ത്.... ഇതുവരെ കിട്ടിയിട്ടില്ല.
പിന്നെ വേണേൽ ID ബ്രാഞ്ചിൽ പോയി വാങ്ങാം....
ഇനി അത് കിട്ടിയാൽ... സൗത്ത് ഇന്ത്യൻ ബാങ്ക്ന്റെ സ്കൂൾ ഫീസ് അടക്കുന്ന ലിങ്കിലേക്ക് കടക്കാം.
അതിൽ പൈസയടക്കുക. പിന്നെ ആ ലിസ്റ്റ് സൗത്ത് ഇന്ത്യൻ ബാങ്ക് എന്ന് KSFE ക്കു കൊടുക്കുമോ അന്ന് ആ പണം ചിട്ടിയിൽ എത്തും. അതോടെ ഓൺലൈൻ പേയ്മെന്റ് പൂർണ്ണമാകും.

ഇനി അടുത്ത ഓൺലൈൻ മാർഗ്ഗം:
KSFE യിൽ നിന്നും ഒരു അക്കൗണ്ട് നമ്പർ തരും, അതിൽ അടക്കേണ്ട പണം ഡെപ്പോസിറ് ചെയ്യണം.
എന്നിട്ടു ചിട്ടി വിവരങ്ങളും പേയ്മെന്റ് വിവരങ്ങളും ഒകെവച്ച് ബ്രാഞ്ചന്റെ ഇമെയിൽ ഐഡിലോട്ട് മെയിൽ അയക്കണം.
അത് അവർ കണ്ടാൽ, ചിട്ടിയിൽ പണമെത്തും.


ഇക്കാലത്തെ ടെക്നോളജിയൊക്കെ വച്ച് ഒരു പെയ്മെന്റ്റ് സർവീസ് ഉണ്ടാകാൻ ഒരാഴച തികച്ചു വേണ്ട.
അപ്പോൾ വർഷങ്ങളെടുത്ത് ഇത്തരം ടെക്നോളജികളൊക്കെ കണ്ടു പിടിച്ച KSFE യുടെ പുരോഗതി നാം കാണാതെ പോകരുത്.

May 18, 2020

ഈ കൊറോണക്കാലത്ത് എംബസിലാണല്ലോ എല്ലാ രാജ്യക്കാരം അഭയം തേടാറ്.
ഇത്തരത്തിൽ നിങ്ങളിപ്പോൾ ദുബായിലാണെങ്കിൽ പെട്ടതു തന്നെ.



നിങ്ങൾക്ക് ദുബായിൽ, മെഡിക്കൽ, ഭക്ഷണം, അടിയന്തിര ഇന്ത്യൻ തിരിച്ച് പോക്ക് എന്നിവക്കായി സഹായത്തിനായി എംബസിയിൽ പോയാൽ കുറെ മെയിൽ ID തരും.
ഇനി അതിലേക്ക് എന്തേലും മെയിൽ അയച്ചാലോ, ഒരു റിപ്ലേയും കിട്ടില്ല.
ഇനി എംബസിയിലെ കിട്ടാവുന്ന നമ്പറുകളിലൊക്കെ വിളിച്ചാലോ..? ഫോൺ എടുക്കുകയേം ഇല്ല.



എംബസിക്കാരെ മാത്രം എന്തിനു കുറ്റം പറയണം ?
ഇന്ത്യക്ക് അകത്ത് എന്താണ് ഇപ്പോഴത്തെ സ്ഥതിതി.... 400 ..ഉം 500 ഉം കിലോമീറ്ററോളം നടന്ന് സ്വദേശത്തേക്കു പോകുന്ന കാഴ്ചകൾ എല്ലാം ഇന്ന് നിത്യ സംഭവങ്ങൾ ആണല്ലോ... എന്നാലോ ഇതൊന്നും പ്രശ്നമല്ലാത്ത പ്രമാണിമാർ യഥേഷ്ടം യാത്ര ചെയ്യുന്നുമുണ്ട്...

ഇത്തരത്തിൽ ഇന്നലെ നേരിൽ ദുബായി എംബസിൽ അന്വേഷിക്കാൻ പോയ ചിലരുടെ അനുഭവം പറയാം....
എംബസിക്ക് ഉള്ളിലേക്ക് പ്രവേശനമില്ല. മുന്നിൽ കണ്ണാടിക്കൂട്ടിൽ മൈക്കുമായി ഒരാൾ ഇരിപ്പുണ്ട്.


എന്തു പറഞ്ഞാലും ഫോറം പൂരിപ്പിച്ച് പെട്ടിയിലിടാൻ പറയും. ഫോട്ടോയിൽ ഉള്ളതാണ് ആ ഫോറം.
പെട്ടിൽ ഇട്ടാൽ കൂടുതൽ വിവരം നിങ്ങളെ അറിയിക്കും എന്നാണ് പറയുന്നത്.
പക്ഷേ ഇതുവരെ അങ്ങനെ ആരെയും ബന്ധപ്പെട്ടില്ല എന്നത് മറ്റൊരു വശം.
ആയിരക്കണക്കിന് ഇന്ത്യാക്കാരാണ് ജോലിനഷ്ട്ടപെട്ടിട്ടും ഭീമമായ വാടക നൽകി ദുബായിൽ ഇപ്പോഴും കുടുങ്ങി കിടക്കുന്നത്


പിന്നെ എന്താണ് തിരികെ കൊണ്ടു പോകാനുള്ള മുൻഗണന എന്ന് ചോദിച്ചാൽ വാ പൊളിക്കാനല്ലാതെ വേറൊരു മറുപടിയുമില്ല. അതു കൊണ്ട് തന്നെയാണ് മുൻഗണനാ പട്ടികയിൽ പ്രമാണികളെല്ലാം കയറി പറ്റുന്നതും.
ക്യൂവിൽ നിന്ന് തളരാതിരിക്കാൻ UAE പോലീസ് വെള്ളവും ഫ്രൂട്സു മടങ്ങിയ കിറ്റ് നൽകുന്നത് ഒരാശ്വാസമാണ്. ഈ ക്യൂവിലോ, എംബസി ഗേറ്റിലോ ബഹളം വെക്കുകയോ, പ്രശ്നങ്ങൾ ക്യാമറയിൽ പകർത്തുകയോ ചെയ്താൽ UAE പോലീസ് പിടിച്ച് അകത്തിടുകയും ചെയ്യും.



പിന്നെ എംബസി ഗേറ്റ് ആർക്ക് വേണ്ടിയും തുറക്കില്ല. രണ്ട് ഫോൺ നമ്പർ ഗേറ്റിൽ ഒട്ടിച്ചിട്ടുണ്ട്,
അതിൽ അവിടെനിന്നു വിളിച്ചാൽ പോലും ആരും എടുക്കുകയുമില്ല.

ഇതിനടുത്ത് തന്നെയുള്ള പാക്കിസ്ഥാൻ എംബസിയിലോ കാര്യങ്ങൾ നേരെ തിരിച്ചാണ്,
മേശയിട്ട് ഒരു ഉദ്യോഗസ്ഥൻ ഇരിക്കുന്നു. കൃത്യമായ ഉത്തരങ്ങൾ നൽകുന്നു. മുൻഗണനാ പട്ടികയനുസരിച്ച് എല്ലാവരെയും അറിയിക്കുന്നു. പറയുന്ന സമയങ്ങളിൽ നാട്ടിലെത്തുന്നു.

പക്ഷേ വന്ദേ ഭാരത് എന്ന് പറഞ്ഞ് പ്രമാണികളെ മാത്രം കേറ്റി വിട്ടിട്ടാണ് ഇവിടെ പലരും തള്ളിമറിക്കുന്നത്.
പ്രമാണികളെ പേടിച്ചിട്ട് തന്നെ തുമ്മിയാൽ എക്സ്ക്ലൂസിവടിക്കുന്ന മാധ്യമങ്ങൾ ഈ വിഷയത്തിൽ മിണ്ടുകയുമില്ല.
ചുരുക്കം പറഞ്ഞാൽ ദുബായിലെ ഇന്ത്യക്കാരിൽ പ്രമാണികളല്ലാത്തവരൊക്കെ,
വെറും ശശിമാരായി മുറിയിൽ അടച്ചിരിപ്പാണ്.
............ജയ്‌ഹിന്ദ്

May 2, 2020


മറ്റു രാജ്യങ്ങളിൽ കൊലയാളിയായി കരുതുന്ന ആസ്ബറ്റോസ് നമ്മുടെ ഇവിടെ ഇന്നും യഥേഷ്ടം ഉപയോഗിക്കുന്നുണ്ട്. പല രാജ്യങ്ങളിലും ആസ്ബസ്റ്റോസ് നിരോധനം വന്ന് പതിറ്റാണ്ടുകൾ ആയെങ്കിലും നമ്മുടെ പൊതു സമൂഹത്തിന് ഇതുവരെയും ഇത്തരം ഒരറിവ് ലഭ്യമായിട്ടില്ല.
ഇന്ന് തിരുവനന്തപുരത്തെ പഴയ കെട്ടിട സാമഗ്രികൾ വിൽക്കുന്നിടത്ത് കണ്ട ആസ്ബറ്റോ സുകളാണ് ചിത്രത്തിൽ.....

ഇനി കാര്യത്തിലേക്ക് വരാം...

               കാസർഗോട് ജില്ലയിലെയും പാലക്കാട് ജില്ലയിലെയും ഗോഡോണുകളിൽ സൂക്ഷിക്കപ്പെട്ടിരുന്ന നിരോധിത കീടനാശിനിയായ എൻഡോ സൾഫാൻ നിർവീര്യമാക്കാൻ വന്ന വിദഗ്ദരുടെ ബഹിരാകാശ യാത്രികരെ അനുസ്മരിപ്പിക്കുന്ന സ്യൂട്ടും മാസ്കും കൈയ്യുറയുമൊക്കെയായുള്ള വേഷ വിധാനം കണ്ട് നാട്ടുകാർ മൂക്കത്ത് വിരൽ വച്ച് നോക്കി നിന്നിട്ടുണ്ട്. കാരണം കുറച്ച് കാലങ്ങൾക്ക് മുൻപ് വരെ യാതൊരു ഭീതിയുമില്ലാതെ സകല കർഷകരും എടുത്ത് ഉപയോഗിച്ചിരുന്ന പാവം എൻഡോ സൾഫാൻ ഇത്ര വലിയ ഒരു ഭീകരൻ ആയിരുന്നു എന്ന് അവർ അറിഞ്ഞിരുന്നില്ല. അതുപോലെത്തന്നെയാണ്‌ നമുക്കേറെ പരിചയമുള്ള ആസ്ബസ്റ്റോസിന്റെ കാര്യവും. മനുഷ്യരിൽ ക്യാൻസർ ഉൾപ്പെടെയുള്ള അസുഖങ്ങൾ ഉണ്ടാക്കുമെന്ന് നൂറു ശതമാനം ഉറപ്പ് വരുത്തപ്പെട്ട വസ്തുക്കൾ ഉൾപ്പെടുന്ന IARC യുടെ ഗ്രൂപ്പ് 1 പട്ടികയിൽ മുൻ നിരയിൽ ഉള്ളതും ആസ്ട്രേലിയ, ജപ്പാൻ, ന്യൂസിലന്റ്, ദക്ഷിണകൊറിയ, ക്യാനഡ, യു കെ തുടങ്ങിയ രാജ്യങ്ങളിൽൽ പൂർണ്ണമായും നിരോധിക്കപ്പെട്ട ആസ്ബസ്റ്റോസ് സംസ്കരിക്കുന്ന പ്രക്രിയയും നമ്മുടെ എൻഡോ സൾഫാൻ നിർവീര്യമാക്കുന്നതുപോലെ അതീവ സുരക്ഷാ മുൻകരുതലുകൾ എടുത്തിട്ടാണെന്ന് കേൾക്കുമ്പോൾ അതിശയോക്തിയായി തോന്നിയേക്കാം. കാരണം നമ്മുടെ നാട്ടിൽ ഇപ്പോഴും ആസ്ബസ്റ്റോസ് എന്താണെന്നോ ആസ്ബസ്റ്റോസിന്റെ കുഴപ്പങ്ങൾ എന്താണെന്നോ ഒന്നും ഇതുവരെ ചർച്ച ചെയ്യപ്പെട്ട് തുടങ്ങിയിട്ടുപോലുമില്ല.

                     അതേ സമയം മനുഷ്യരിലോ മറ്റ് ജീവജാലങ്ങളിലോ എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്നതിനെക്കുറിച്ചുള്ള തെളിവുകൾ ഒന്നും തന്നെ ലഭിക്കാത്ത ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷനുകളെ പ്രിക്കോഷണറി പ്രിൻസിപ്പിൾ പ്രകാരം IARC ഗ്രൂപ്പ് 2 ബി പട്ടികയിൽ പെടുത്തിയതിനെത്തുടർന്ന് അനാവശ്യമായ ഭീതി പരത്തി മൊബൈൽ ടവറുകളെയും മൊബൈൽ ഫോണുകളെയുമൊക്കെ ഭീകര ജീവികളായി പൊടിപ്പും തൊങ്ങലുമൊക്കെ ചേർത്ത കഥകളിലൂടെ ചിത്രീകരിക്കപ്പെട്ടു. എന്തിനേറേ സയൻസ് എന്നത് ഏഴയലത്ത് പോലും പോകാത്ത സയൻസ് ഫിൿഷൻ സിനിമ വരെ ഈ വിഷയത്തിൽ നമ്മുടെ നാട്ടിൽ ഇറങ്ങിക്കഴിഞ്ഞു.
ഏതെങ്കിലും സിനിമക്കാരൻ ആസ്ബസ്റ്റോസ് ക്യാൻസർ ഉണ്ടാകുമെന്നോ അപകടകരമാണെന്നോ നിങ്ങളോട് പറഞ്ഞിട്ടുണ്ടോ? ഏതെങ്കിലും ഡോക്ടർ നിങ്ങളോട് ആസ്ബസ്റ്റോസ് ഉപയോഗിക്കുന്നതിലെ ദോഷ വശങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ടോ? ഏതെങ്കിലും പ്രകൃതി വൈദ്യൻ ആസ്ബസ്റ്റോസ് ക്യാൻസർ ഉണ്ടാക്കുമെന്ന് പറഞ്ഞിട്ടുണ്ടോ? പ്രകൃതിക്കാർക്ക് ആസ്ബസ്റ്റോസിനോട് എതിർപ്പുണ്ടാകാൻ വഴിയില്ല കാരണം ആസ്റ്റബ്സ്റ്റോസ് 100 ശതമാനം പ്രകൃതിദത്തമായ ഒരു ഫൈബർ ആണ്‌. പ്രകൃതി ദത്തമായതൊന്നും അപകടം ഉണ്ടാക്കില്ല എന്ന പൊതുബോധ സിദ്ധാന്തപ്രകാരം പ്രകൃതി ചികിത്സകർക്ക് ആസ്ബസ്റ്റോസിനോട് പ്രത്യേകിച്ച് അലർജിയൊന്നുമുണ്ടാകാൻ വഴിയില്ല. അതുകൊണ്ട് തന്നെ ജൈവപ്പശുവിന്റെ തൊഴുത്ത് ആസ്ബസ്റ്റോസ് ആകാം. സ്കൂളിന്റെ കെട്ടിടം ആസ്ബസ്റ്റോസ് ആകാം. പക്ഷേ സ്കൂളിന്റെ മുന്നിൽ ഒരു മൊബൈൽ ടവർ അനുവദിക്കില്ല.

                                       ഇപ്പോൾ ആസ്ബസ്റ്റോസ് ഷീറ്റുകളിൽ നോക്കിയാൽ കാണാം അതിൽ എഴുതിയിരിക്കുന്ന വാചകം ഇതാണ്‌ “ Ciment roofing sheet made up of imported fiber” . എന്താണീ ഇമ്പോർട്ടഡ് ഫൈബർ- അതാണ്‌ ആസ്ബസ്റ്റോസ് ഫൈബർ. അമേരിക്ക ഉൾപ്പെടെയുള്ല വികസിത രാജ്യങ്ങളിൽ ഡിമാന്റ് കുറഞ്ഞതിനെത്തുടർന്നും അപകട സാദ്ധ്യത ജനങ്ങൾക്ക് ബോദ്ധ്യമായതിനെത്തുടർന്നും ഇന്ത്യ ഉൾപ്പെടെയുള്ള മൂന്നാം ലോക രാജ്യങ്ങളിലേക്ക് വൻ തോതിൽ ആസ്ബസ്റ്റോസ് കയറ്റുമതി ചെയ്യപ്പെടുന്നു. ഇന്ത്യയിൽ ആസ്ബസ്റ്റോസ് ഖനനം നിരോധിക്കണമെന്നൊക്കെയുള്ള ചർച്ചകൾ ഉണ്ടായിരുന്നു എങ്കിലും ഇന്ത്യയിൽ ഇപ്പോഴും ആസ്ബസ്റ്റോസ് മൈനിംഗ് നടക്കുന്നുണ്ട്. അന്താരാഷ്ട്ര വിപണിയിൽ വൻ വിലക്കുറവുള്ളതിനാൽ ഇറക്കുമതിയും ലാഭകരം തന്നെ. വിലക്കുറവും, ഉയർന്ന നാശന പ്രതിരോധ ശേഷിയും, തീപിടിത്തത്തിനെ പ്രതിരോധിക്കാനുള്ല കഴിവുമൊക്കെയാണ്‌ ആസ്ബസ്റ്റോസിനെ പ്രയങ്കരമാക്കുന്നത്. ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങളിൽ ജനങ്ങൾക്കിടയിലുള്ള അവബോധക്കുറവും നിയമ നിർമ്മാണങ്ങൾ നടത്തേണ്ട സർക്കാരുകളുടെ അലംഭാവവുമൊക്കെ യാതൊരു വിവേചനവുമില്ലാത്ത ആസ്ബസ്റ്റോസ് ഉപയോഗത്തിന്റെ തോത് കൂട്ടുന്നു.



                               വായുവിൽ കലരുന്ന ആസ്ബസ്റ്റോസ് ഫൈബറീന്റെ സൂഷ്മമങ്ങളായ ഭാഗങ്ങൾ ശ്വാസകോശത്തിൽ എത്തുകയും അവ ശാസകോശത്തിനകത്ത് പറ്റിപ്പിടിച്ചിരിക്കുകയും ചെയ്യുന്നു. ആകൃതിയിലെയും ഘടനയിലെയും പ്രത്യേകത കാരണം ശ്വാസകോശ ഭിത്തികളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഇവ ശരീരം എത്ര ശ്രമിച്ചാലും പുറം തള്ളാൻ കഴിയുന്നില്ല. ഇത് Mesothelioma എന്ന ക്യാൻസറിനു വഴി തെളിക്കുന്നു. പുകവലിക്കുന്നവർ എല്ലാവരും ക്യാൻസർ രോഗികൾ ആകുന്നില്ല എങ്കിലും പുകയിലയിലെ ഘടകങ്ങൾ ക്യാൻസറിനു കാരണമാകുന്നതിനാൽ പുകവലിക്കാർക്ക് ശ്വാസകോശാർബുദം വളരെ കൂടുതലായി ഉണ്ടാകുന്നു എന്ന് തെളിയിക്കപ്പെട്ടതിനെത്തുടർന്നാണല്ലോ പുകവലിക്കെതിരെയുള്ള നിയമങ്ങളും ബോധവത്കരണങ്ങളുമൊക്കെ ശക്തമായത്. അതുപോലെത്തന്നെ ആണ്‌ ആസ്ബസ്റ്റോസിന്റെ കാര്യവും. പ്രധാനമായും ആസ്ബസ്റ്റോസ് അധിഷ്ഠിതമായ വ്യവസായങ്ങളിലെയും ഖനികളിലെയും ഒക്കെ ജോലി ചെയ്യുന്നവരിൽ ആണ്‌ കൂടുതലായും ഇത്തരം ക്യാൻസർ കണ്ടെത്തിയിട്ടുള്ളത് എങ്കിലും വായുവിൽ ആസ്ബസ്റ്റോസ് നാരുകൾ എത്തുന്നത് ഏറിയും കുറഞ്ഞും ആയാലും അത് ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാം. വീടിന്റെയോ തൊഴുത്തിന്റെയോ ഫാക്റ്ററിയുടേയോ ഒക്കെ റൂഫിംഗ് ഷീറ്റുകളെ നിരുപദ്രവകരമായി കണക്കാക്കാം എങ്കിലും കാലക്രമേണ പഴക്കത്താലും മറ്റും അവയിലെ പൊടി അന്തരീക്ഷത്തിൽ കലരാനുള്ള സാഹചര്യം നിലനിൽക്കുന്നുണ്ട്. ഇളക്കം തട്ടുമ്പോഴും ചിലന്തിവല മാറ്റാനായി പൊടി തട്ടി വൃത്തിയാക്കുമ്പോഴും കാറ്റടിക്കുമ്പോഴുമൊക്കെ ഇവയിൽ നിന്നുള്ള പൊടി വായുവിൽ കലരാനിടയാകുന്നു. ആസ്ബസ്റ്റോസ് പ്രധാനമായും ഉപയോഗിക്കുന്ന മറ്റൊരിടമാണ്‌ വാഹനങ്ങളുടെ ബ്രേക്ക് ലൈനറുകൾ. പല രാജ്യങ്ങളിലും ആസ്ബസ്റ്റോസ് ബ്രേക്ക് ലൈനറുകളുടെ നിർമ്മാണം നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും നമ്മുടെ നാട്ടിൽ ഇപ്പോഴും ഇത്തരം ബ്രേക്ക് ലൈനറുകൾ തന്നെ ആണ്‌ വിപണിയിൽ ഉള്ളത്. റൂഫിംഗ് ഷീറ്റ് ഉൾപ്പെടെയുള്ള ആസ്ബസ്റ്റോസ് ഉൽപ്പന്നങ്ങളുടെ ഗാർഹിക ഉപയോഗക്മ് കൊണ്ട് പ്രത്യക്ഷത്തിൽ വലിയ അപകടങ്ങൾ ഉണ്ടാകുന്നില്ല എങ്കിലും ആസ്ബസ്റ്റോസ് അധിഷ്ഠിത വ്യ്വസായങ്ങൾ ഉണ്ടാകുന്നത് ഇവയ്ക്ക് ഡിമാന്റ് ഉള്ളതുകൊണ്ടാണ്‌. ആ ഡിമാന്റ് ഇല്ലാതാകണമെങ്കിൽ പൊതുജനങ്ങൾക്ക് ഇവയെക്കുറിച്ച് അവബോധം ഉണ്ടാകണം. അത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കാതിരിക്കണം. അതോടൊപ്പം തന്നെ നിയമ നിർമ്മാണങ്ങളും ആവശ്യമാണ്‌. ആസ്ബസ്റ്റോസ് ഷീറ്റുകൾ മുറിക്കുന്നവരും ഡ്രിൽ ചെയ്യുന്നവരുമൊക്കെ സാമാന്യ മുൻകരുതലുകൾ എങ്കിലും എടുക്കേണ്ടതാണ്‌ (ഷീറ്റ് നന്നായി നനച്ചതിനു ശേഷം മാത്രം വെള്ളമൊഴിച്ചു കൊടുത്തുകൊണ്ട് ഡ്രിൽ ചെയ്യുകയും മുറിക്കുകയുമൊക്കെ ചെയ്യുന്നത് പൊടി വായുവിൽ കലരാതിരിക്കാൻ സഹായിക്കുന്നു) . അതോടൊപ്പം തന്നെ നാശമായ ആസ്ബസ്റ്റോസ് അലക്ഷ്യമായി വലിച്ചെറിയാതിരിക്കാനും ശ്രദ്ധിക്കുക. കാരണം ഒരിക്കൽ ശ്വസിച്ച ആസ്ബസ്റ്റോസ് ഒരു കാലത്തും ശ്വാസകോശത്തിനു പുറന്തള്ളാൻ കഴിയില്ല. ആ സാഹചര്യമെങ്കിലും ഒഴിവാക്കാൻ ആസ്ബസ്റ്റോസുമായി ഇടപെട്ട് പ്രവർത്തിക്കുന്നവർ ശ്രദ്ധിക്കേണ്ടതാണ്‌.

                               വിദേശ രാജ്യങ്ങളിൽ ആസ്ബസ്റ്റോസ് നിരോധനത്തെത്തുടർന്നും വലിയ തോതിലുള്ള അവബോധം ഉണ്ടായതിനെത്തുടർന്നും പഴയ റൂഫിംഗ് ഷീറ്റുകൾ സംസ്കരിക്കുന്നത് ചെലവേറിയ ഒരു ഏർപ്പാടായി. അതോടെ ഡിസ്പോസ് ചെയ്യുന്നതിനു പകരം നിലവിലെ കേടായ പഴയ ഷീറ്റുകൾ മാറ്റാതെ അവയെ മെറ്റൽ ഷീറ്റുകൾ കൊണ്ട് പൊതിഞ്ഞ് ഉപയോഗിക്കുന്ന രീതികൾ നിലവിൽ വന്നു. അത് ആണ്‌ കൂടുതൽ സുരക്ഷിതവും ഫലപ്രദവുമായ ആസ്ബസ്റ്റോസ് പുനരുപയോഗമാർഗ്ഗം.

കടപ്പാട്: സുജിത്ത് കുമാർ