:::: MENU ::::

Nov 10, 2017

ഇന്ന് സ്വകാര്യ ആശുപത്രികൾ കനത്ത ചൂഷണം നടത്തുന്നത് വന്ധ്യതാ ചികിത്സാരംഗത്താണ്.

ഗവൺമെന്റ് ആശുപത്രികൾ ഈ രംഗത്ത് കാര്യമായ ഇടപെടലുകൾ നടത്തുന്നില്ല എന്നതും, ഇത്തരം ചികിത്സാ വിവരങ്ങള്‍ മിക്കവരും  രഹസ്യമായി സൂക്ഷിക്കുകയും, ചൂഷണമാണെന്നറിഞ്ഞാലും പുറത്തു പറയാൻ മടിക്കുന്നതും, സ്വകാര്യ മേഖലയിലെ ഈ തട്ടിപ്പിന് കരുത്ത് പകരുന്നു.

തിരുവനന്തപുരത്ത് ഒരു പ്രമുഖ ഡോക്ടർ നടത്തുന്ന ബ്രാഞ്ചുകളുള്ള വന്ധ്യതാ നിവാരണ ആശുപത്രിയിലെ സാധാരണ സിസേറിയൻ പാക്കേജ് തന്നെ ആരംഭിക്കുന്നത് ഒരു ലക്ഷത്തിന് മേലെയാണ്.
ഈ രംഗത്തുള്ള അടൂരിലെ ആശുപത്രിയുടെ മാർക്കറ്റിംഗ്, ആലപ്പുഴയിലെ ഒരു പ്രശസ്ത സിനിമാ താരം തങ്ങളുടെ ട്രീറ്റ്മെൻറിലാണ് എന്നു പറഞ്ഞാണ്. മൂവാറ്റുപുഴയിലെ ആശുപത്രി പറയുന്നത് ലിവിംഗ് ടുഗതറായി ജീവിക്കുന്ന നടി തങ്ങളുടെ ക്ലെന്ന്‍റെന്നു പറഞ്ഞാണ്.
ഹോമിയോ ആയുർവേദ രംഗത്തു നിന്നു പോലും ഈ മേഖലയിലേക്ക് ചികിത്സാ പരസ്യങ്ങള്‍ വന്നു തുടങ്ങിയിട്ടുണ്ട്.







ട്രീറ്റ്മെന്‍റ് നു വ്യക്ത്തതയില്ലത്തതാണ്, മറ്റൊരു പ്രധാന പ്രശ്നം. സാധാരണയായി ആദ്യമേ മരുന്നുകൾ, പിന്നെ IUI (Intrauterine insemination)
പോലുള്ള രീതികൾ അഞ്ചാറു തവണ ശ്രമിച്ച ശേഷം വർഷങ്ങൾക്ക് ശേഷം അവസാനശ്രമം എന്ന രീതിയിലാണ് IVF ട്രീറ്റ്മെന്റ് ആരംഭിക്കുന്നത്. എന്നാൽ സ്വകാര്യ ആശുപത്രിക്കാർ മിക്കവാറും പ്രായമോ മറ്റ് ഏതെങ്കിലും റിസൾട്ടോ വച്ച്  ആദ്യമേ തന്നെ IVF പാക്കേജിനാണ് നിർബന്ധിക്കുക.

 IVF പാക്കേജുകൾക്ക് ആശുപത്രികൾ മാറുന്തോറും ലക്ഷങ്ങളുടെ വ്യത്യാസമാണ് വരുന്നത്. ഇത്തരം ചികിത്സാരീതികൾക്ക് ഇൻഷൂറൻസ് സംവിധാനം ഇന്ന് ലഭ്യമല്ല. ESI ആശുപത്രികൾ പോലും കേരളത്തിലെ വളരെ കുറച്ച് ആശുപത്രിയിലേക്കേ റഫറൽ നൽകുന്നുള്ളൂ, അതും വളരെ നാളത്തെ ട്രീറ്റ്മെന്റിനും പേപ്പർ വർക്കുകൾക്കും ശേഷം മാത്രം.
വരുന്നവരുടെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കിയാണ് പലയിടത്തും ചികിത്സ നശ്ചയിക്കുന്നത്. ശരാശരിക്കും മുകളിൽ വരുമാനക്കാരാണ് ആദ്യമേ ഇത്തരം IVF പാക്കേജിൽ വീണുപോകുന്നത്.




തിരുവനന്തപുരം തൈക്കാട് ഗവ.ആശുപത്രിയെ ഈയവസരത്തിൽ മറന്നു കൂടാ. 2012ൽ പ്രഖ്യപിച്ച IVF കേന്ദ്ര പ്രഖ്യാപനം, അഞ്ചു വർഷശേഷവും ഉറങ്ങുകയാണ്. ഇവിടെ പ്രവർത്തിക്കുന്ന വന്ധ്യതാ നിവാരണ കേന്ദ്രവും (IVF ഒഴികെയുള്ള) അവിടത്തെ പ്രമുഖ ഡോക്ടറെയും കുറിച്ച് പറയാതെ വയ്യ. അദ്ദേഹത്തെ അവിടുന്ന് സ്ഥലം മാറ്റുവാൻ ശ്രമിച്ചതും. പൊതുജനം ഇടപെട്ട് അദ്ദേഹത്തെ തിരികെ കൊണ്ടുവന്നതുമായ കഥ പ്രസിദ്ധമാണ്. രോഗികൾക്ക് കുറഞ്ഞ വിലക്ക് മരുന്നുകൾ നൽകുവാനും, നൂതന ചികിത്സകൾ സ്വകാര്യ സ്ഥാപനങ്ങൾ വഴി ലഭ്യമാക്കുവാനും  അദ്ദേഹം നടത്തുന്ന ശ്രമങ്ങൾ ആദരണീയമാണ്. സ്വകാര്യ ആശുപത്രികളിൽ ചികിത്സക്ക് പോകുന്നവർക്ക്  മാർഗ്ഗ നിർദ്ദേശങ്ങളും നൽകി വരുന്നു. രാവിലെ 7 മണി മുതൽ ആലപ്പുഴയിൽ നിന്നു പോലും ചികിത്സക്ക് ആളുകളിവിടെയെത്തുന്നു എന്നത് ഈ കേന്ദ്രത്തിന്റെ മികവുകൊണ്ട് മാത്രമാണ്.

വേണ്ടത്ര മാദ്ധ്യമശ്രദ്ധ ഈ വിഷയത്തിൽ ഇതുവരെ ലഭിച്ചിട്ടില്ല. IVF ചിക്ത്സാ കേന്ദ്രങ്ങൾ എന്തുകൊണ്ട് ഇന്നും സർക്കാർ സംവിധാനത്തിൽ വരുന്നില്ല എന്നതും,  ഒരു പരിധി വരെ ഇത്തരം ചിക്ത്സാ ചിലവുകൾ വഹിക്കാൻ ജനം തയ്യാറാണെങ്കിലും, എന്തുകൊണ്ട് ഗവൺമെന്റ് ഗുണനിലവാരവും, ചികിത്സാ ചെലവുകളും ഏകീകരിക്കാതെ ഈ മേഖല കണ്ടില്ലാ എന്ന് നടിക്കുന്നു എന്നതിന്റെയും പുറകിലെ കാരണം പകൽ പോലെ വ്യക്തമാണ്.






Categories:

0 comments: