ഗവൺമെന്റ് ആശുപത്രികൾ ഈ രംഗത്ത് കാര്യമായ ഇടപെടലുകൾ നടത്തുന്നില്ല എന്നതും, ഇത്തരം ചികിത്സാ വിവരങ്ങള്‍ മിക്കവരും രഹസ്യമായി സൂക്ഷിക്കുകയും, ചൂഷണമാണെന്നറിഞ്ഞാലും പുറത്തു പറയാൻ മടിക്കുന്നതും, സ്വകാര്യ മേഖലയിലെ ഈ തട്ടിപ്പിന് കരുത്ത് പകരുന്നു.
തിരുവനന്തപുരത്ത് ഒരു പ്രമുഖ ഡോക്ടർ നടത്തുന്ന ബ്രാഞ്ചുകളുള്ള വന്ധ്യതാ നിവാരണ ആശുപത്രിയിലെ സാധാരണ സിസേറിയൻ പാക്കേജ് തന്നെ ആരംഭിക്കുന്നത് ഒരു ലക്ഷത്തിന് മേലെയാണ്.
ഈ രംഗത്തുള്ള അടൂരിലെ ആശുപത്രിയുടെ മാർക്കറ്റിംഗ്, ആലപ്പുഴയിലെ ഒരു പ്രശസ്ത സിനിമാ താരം തങ്ങളുടെ ട്രീറ്റ്മെൻറിലാണ് എന്നു പറഞ്ഞാണ്. മൂവാറ്റുപുഴയിലെ ആശുപത്രി പറയുന്നത് ലിവിംഗ് ടുഗതറായി ജീവിക്കുന്ന നടി തങ്ങളുടെ ക്ലെന്ന്‍റെന്നു പറഞ്ഞാണ്.
ഹോമിയോ ആയുർവേദ രംഗത്തു നിന്നു പോലും ഈ മേഖലയിലേക്ക് ചികിത്സാ പരസ്യങ്ങള്‍ വന്നു തുടങ്ങിയിട്ടുണ്ട്.
പോലുള്ള രീതികൾ അഞ്ചാറു തവണ ശ്രമിച്ച ശേഷം വർഷങ്ങൾക്ക് ശേഷം അവസാനശ്രമം എന്ന രീതിയിലാണ് IVF ട്രീറ്റ്മെന്റ് ആരംഭിക്കുന്നത്. എന്നാൽ സ്വകാര്യ ആശുപത്രിക്കാർ മിക്കവാറും പ്രായമോ മറ്റ് ഏതെങ്കിലും റിസൾട്ടോ വച്ച് ആദ്യമേ തന്നെ IVF പാക്കേജിനാണ് നിർബന്ധിക്കുക.
വരുന്നവരുടെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കിയാണ് പലയിടത്തും ചികിത്സ നശ്ചയിക്കുന്നത്. ശരാശരിക്കും മുകളിൽ വരുമാനക്കാരാണ് ആദ്യമേ ഇത്തരം IVF പാക്കേജിൽ വീണുപോകുന്നത്.
വേണ്ടത്ര മാദ്ധ്യമശ്രദ്ധ ഈ വിഷയത്തിൽ ഇതുവരെ ലഭിച്ചിട്ടില്ല. IVF ചിക്ത്സാ കേന്ദ്രങ്ങൾ എന്തുകൊണ്ട് ഇന്നും സർക്കാർ സംവിധാനത്തിൽ വരുന്നില്ല എന്നതും, ഒരു പരിധി വരെ ഇത്തരം ചിക്ത്സാ ചിലവുകൾ വഹിക്കാൻ ജനം തയ്യാറാണെങ്കിലും, എന്തുകൊണ്ട് ഗവൺമെന്റ് ഗുണനിലവാരവും, ചികിത്സാ ചെലവുകളും ഏകീകരിക്കാതെ ഈ മേഖല കണ്ടില്ലാ എന്ന് നടിക്കുന്നു എന്നതിന്റെയും പുറകിലെ കാരണം പകൽ പോലെ വ്യക്തമാണ്.
0 comments:
Post a Comment